കേരളം

മിണ്ടാപ്രാണിയോട് കൊടുംക്രൂരത;  കോതമംഗലത്ത് പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അറുത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മിണ്ടാപ്രാണിയോട് വീണ്ടും കൊടും ക്രൂരത. കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അജ്ഞാതര്‍ അറുത്തെടുത്തു. ഇതേതുടര്‍ന്ന് പോത്ത് രക്തം വാര്‍ന്നു ചത്തു. കോതമംഗലം പൈങ്ങോട്ടൂരിലാണ് സംഭവം. 

പൈങ്ങോട്ടൂരില്‍ ചാക്കോയെന്ന ആള്‍ വളര്‍ത്തിയിരുന്ന പോത്തിനെ ഇന്നലെ രാത്രി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ജീവനോടെ പോത്തിന്റെ തുടയുടെ ഭൂരിഭാഗം അറുത്തുമാറ്റി. ശബ്ദമുണ്ടാക്കാതിരിക്കാനായി പോത്തിന്റെ വായ തുറക്കാനാവാത്ത രീതിയില്‍ മൂടിക്കെട്ടിയിരുന്നു. അതിന്‌ശേഷമാണ് കൊലനടത്തിയത്

പാതയുടെ അരികില്‍ ജെസിബിയോട് ബന്ധിപ്പിച്ചായിരുന്നു പോത്തിന്റെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. ഇന്നലെ കാണാതായ പോത്തിന്് വേണ്ടി ഉടമസ്ഥനും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം