കേരളം

അപര്‍ണ പ്രശാന്തിയുടെ ഫെയ്‌സ്ബുക്കില്‍ തെറിയഭിഷേകം; ഒരാള്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അപര്‍ണ പ്രശാന്തിയെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സിദ്ദീഖാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.  

ആലുവയില്‍ വനിത പൊലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ നെടുമങ്ങാട് പെരുങ്കുളം ഷാനിമ മന്‍സിലില്‍ സിദ്ദീഖാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളുടെ അറസ്റ്റിന് ശേഷവും അപര്‍ണയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി സിദ്ദീഖ് തെറിയഭിഷേകം നടത്തിയിരുന്നു. അപര്‍ണയെ പിന്തുണച്ച് അഭിപ്രായം പറഞ്ഞവരേയും അപമാനിക്കാന്‍ ശ്രമിച്ചു. വനിത പൊലീസ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സിദ്ദീഖ് അറസ്റ്റിലായത്.

അപര്‍ണയ്‌ക്കെതിരായ ഭീഷണിയെക്കുറിച്ച് പോസ്റ്റിട്ടതോടെ ദീപ നിഷാന്തിനെതിരെയും അധിക്ഷേപമുണ്ടായിരുന്നു. അപര്‍ണയ്‌ക്കെതിരായ ഫെയ്‌സ്ബുക്ക് അധിക്ഷേപത്തില്‍ അറസ്റ്റിലാകുന്ന അഞ്ചായമത്തെയാളാണ് സിദ്ദീഖ്. അല്ലു അര്‍ജുന്‍ നായകനായ സിനിമയുടെ മലയാളം പതിപ്പ് കണ്ടിറങ്ങുമ്പോള്‍ അപര്‍ണ ഫെയ്‌സ്ബുക്കിലിട്ട ചിത്രത്തിന്റെ അടിക്കുറിപ്പിനോടുള്ള പ്രതികരണമായാണ് ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. 

അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ പേരിലും വ്യാജ, യഥാര്‍ഥ പ്രൊഫൈലുകളില്‍നിന്നും ഭീഷണിയും അശ്ലീല സന്ദേശങ്ങളുമെത്തി. പങ്കില്ലെന്ന് വ്യക്തമാക്കിയ അസോസിയേഷന്‍, അപര്‍ണയെ വിളിച്ച് ഖേദമറിയിച്ചിരുന്നു. 'കൃഷ്ണ ബോയ്‌സ്' എന്ന ഗ്രൂപ്പില്‍നിന്ന് ഭീഷണി തുടര്‍ന്നു. അപര്‍ണയെ ഭീഷണിപ്പെടുത്തിയ മലപ്പുറം പുലാമന്തോള്‍ , പെരിന്തല്‍മണ്ണ സ്വദേശികളേക്കുറിച്ചുളള വ്യക്തമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍