കേരളം

കാലവര്‍ഷത്തില്‍ തകര്‍ന്ന തലശ്ശേരി-മൈസൂര്‍പാത അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം: കര്‍ണാടക മുഖ്യമന്ത്രിയോട് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

ലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന പെരുമ്പാടിമാക്കൂട്ടം റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗതം സമ്പൂര്‍ണ്ണമായും നിരോധിച്ച നടപടി ഒഴിവാക്കി റോഡ് എത്രയും വേഗം പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് എച്ച്.ഡി. കുമാരസ്വാമിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിരോധനം മൂലം മാനന്തവാടിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ കേരളീയര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ഉത്തരകേരളത്തിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലേയ്ക്കുള്ള റോഡുകള്‍ തകര്‍ന്നിരുന്നെങ്കിലും അവ വളരെപ്പെട്ടന്ന് അറ്റകുറ്റപണി ചെയ്ത് ഗതാഗതയോഗ്യമാക്കുകയും കര്‍ണാടകത്തിലേയ്ക്കുള്ള അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളുകയുമാണ് കേരളം ചെയ്തത്. കര്‍ണാടകയുമായി ബന്ധപ്പെടുന്ന ഒരു റോഡിലും ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ഒരു ഉത്തരവിലൂടെ പെരുമ്പാടിമാക്കൂട്ടം റോഡില്‍ ഗതാഗതം ഒരുമാസത്തേയ്ക്ക് നിരോധിക്കുകയും വാഹനങ്ങള്‍ മാനന്തവാടി തോല്‍പ്പട്ടികുട്ട മൈസൂര്‍ റോഡുവഴി തിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി