കേരളം

എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; വാഹനമോടിച്ചത് ഗവാസ്‌കറല്ലെന്ന് വരുത്തി തീര്‍ക്കാന്‍ രേഖകളില്‍ മാറ്റം വരുത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം. ഡ്യൂട്ടി രജിസ്റ്ററിലും വാഹന രേഖകളിലും തിരുത്തല്‍ വരുത്തി വാഹനമോടിച്ചത് ഗവാസ്‌കറല്ലെന്ന് വരുത്തി തീര്‍ക്കുവാനായിരുന്നു നീക്കം.

ഇതിന് വേണ്ടി ജെയ്‌സണ്‍ എന്ന ഡ്രൈവറാണ് വണ്ടിയെടുത്തതെന്ന രേഖയുണ്ടാക്കി. എന്നാല്‍ എഡിജിപി പറഞ്ഞതനുസരിച്ചാണ് രജിസ്റ്ററില്‍ പേരെഴുതിയതെന്ന് ജെയ്‌സണ്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. രാവിലെ വാഹനം ഓടിച്ചത് ഗവാസ്‌കറാണ്. പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നാണ് താന്‍ വാഹനം എടുത്തതെന്നും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ജെയ്‌സന്‍ പറയുന്നു. 

കേസ് അന്വേഷണത്തില്‍ പൊലീസിന്റെ മെല്ലെപ്പോക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. വാഹനം കടന്നുപോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ