കേരളം

ആറ്റില്‍ ചാടിയ അര്‍ജന്റീനിയന്‍ ആരാധകന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പിലെ അര്‍ജന്റീനയുടെ മോശം പ്രകടനത്തെ തുടര്‍ന്നുള്ള നിരാശയില്‍ ആറ്റില്‍ ചാടിയ ചുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ പി.വി.അലക്‌സാണ്ടറുടെ മകന്‍ ഡിനു അലക്‌സി(30)ന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തിന് സമീപം മീനച്ചിലാറ്റില്‍ കണ്ടെത്തിയത്. 

ക്രൊയേഷ്യക്കെതിരെ അര്‍ജന്റീന തോല്‍വി നേരിട്ട വ്യാഴാഴ്ചത്തെ മത്സരത്തിന് ശേഷം രാത്രി 12.30ന് ശേഷമാണ് ഡിനുവിനെ വീട്ടില്‍ നിന്നും കാണാതെയാകുന്നത്. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് നായ തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്കാണ് പോയത്. ഇതോടെ ആറ്റില്‍ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ പൊലീസും അഗ്നിശമന സേനയും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. 

വീട്ടില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. മെസിയുടെ തോല്‍വി താങ്ങാനാവുന്നതിനും അപ്പുറമാണെന്നും, മരണത്തിന്റെ ആഴങ്ങളിലേക്ക് പോവുകയാണെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു