കേരളം

ഒരുമിച്ചിരുന്നു മദ്യപിച്ചു, തിരിച്ചുപോകാന്‍ ബൈക്കില്‍ കയറ്റിയില്ല; യുവാവിനെ ബിയര്‍ കുപ്പികൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം ബൈക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ വിസമ്മതിച്ച യുവാവിനെ ബിയര്‍ കുപ്പി കൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നിലമ്പൂര്‍ ചന്തകുണം പഴംകുളത്ത് ഹാഷിം എന്ന ഇരുപത്തിയേഴുകാരനാണ് പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശി സാദിഖിനാണ് കുത്തേറ്റത്.

കഴിഞ്ഞ ഇരുപത്തിമൂന്നിന് രാത്രി കൊച്ചി പടമുകള്‍ ജങ്ഷനിലാണ് സംഭവമുണ്ടായത്. ബിയര്‍ പാര്‍ലറില്‍ ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം മടങ്ങാനൊരുങ്ങുമ്പോള്‍ തന്നെയും ബൈക്കില്‍ കൊണ്ടുപോവണമെന്ന് സാദിഖിനോട് ഹാഷിം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹാഷിമിനെ ഒപ്പം കൂട്ടാന്‍  സാദിഖ് തയാറായില്ല. ഇതില്‍ പ്രകോപിതനായ ഹാഷിം ബിയര്‍ കുപ്പി കൊണ്ട് സാദിഖിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പി ഇയാള്‍ സാദിഖിന്റെ തലയില്‍ അടിക്കുകയും പൊട്ടിയ കുപ്പി വയറ്റില്‍ കുത്തിയിറക്കുകയുമായിരുന്നു. സാദിഖ് ചികിത്സയിലാണ്. 

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഹാഷിമിനെ നിലമ്പൂരില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ