കേരളം

വീപ്പയിലെ മൃതദേഹം; തിരുവാങ്കുളത്തെ ഗുണ്ടാസംഘത്തെ ചോദ്യം ചെയ്ത് പൊലീസ്, മകളുടെ ബന്ധങ്ങള്‍ തിരയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീപ്പയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളുടെ ചുരുളഴിയാതെ കിടക്കുന്നതിന് ഇടയില്‍ തിരുവാങ്കുളത്തെ ഒരു ഗുണ്ടാസംഘത്തെ ചോദ്യം ചെയ്ത് പൊലീസ്. കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ശകുന്തളയുടെ മകള്‍ക്ക് ഈ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടോ എന്നതിലൂന്നിയാണ് പൊലീസ്  അന്വേഷണം. 

അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മകള്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികളെ തുടര്‍ന്നാണ് മകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. ശകുന്തളയെ കൊലപ്പെടുത്തി എന്ന് കരുതുന്ന സജിത്തിനെ, ശകുന്തളയുടെ മൃതദേഹം വീപ്പയില്‍ കണ്ടെത്തിയതിന്റെ പിറ്റേന്ന മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

മരിച്ച സജിത്തിനും, ശകുന്തളയുടെ മകള്‍ക്കും ഈ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് തിരയുന്നത്. ശകുന്തളയെ കാണാതായ സമയത്ത് വ്യത്യസ്ത മൊഴികളായിരുന്നു മകള്‍ പൊലീസിന് നല്‍കിയിരുന്നത്.  മുംബൈയിലാണെന്ന് ആദ്യം പറഞ്ഞ മകള്‍, ഭര്‍ത്താവ് സജിത്ത് സുരക്ഷിതമായ ഒരിടത്ത് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്ന് പിന്നീട് പറഞ്ഞു. ഗുജറാത്തില്‍ ഒരു കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്നായിരുന്നു പിന്നീടുള്ള മൊഴി. 

മൊഴികള്‍ മാറ്റി മാറ്റി പറഞ്ഞതോടെ മകളുടെ നുണ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നുണ പരിശോധനയ്ക്ക് മകള്‍ സമ്മതിക്കുകയും ചെയ്തു. വീപ്പയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ ഒരു പിരിയാണിയില്‍ നിന്നുമായിരുന്നു കൊല്ലപ്പെട്ടത് ആരെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തുന്നതില്‍ പ്രതിസന്ധിയിലാണ് അന്വേഷണ സംഘം ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി