കേരളം

അവരുടെ ലക്ഷ്യം രാജേഷ് മാത്രമായിരുന്നു; റേഡിയോ ജോക്കിയെ കൊന്നത് ക്വട്ടേഷന്‍ സംഘമെന്ന് സുഹൃത്തിന്റെ മൊഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്നത് ക്വട്ടേഷന്‍ സംഘമെന്ന് സുഹൃത്തിന്റെ മൊഴി. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടനാണ് മൊഴി നല്‍കിയിരിക്കുന്നത്. 

കാറിലെത്തിയ നാലംഗ സംഘത്തിന്റെ ലക്ഷ്യം രാജേഷ് മാത്രമായിരുന്നു. വെട്ടേറ്റ രാജേഷിനെ ആശുപത്രിയിലെത്തിക്കാന്‍ അടുത്തുള്ള വീടുകലില്‍ സഹായം ചോദിച്ചിരുന്നെങ്കെിലും ആരും തയ്യാറായില്ലെന്നും കുട്ടന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം രാത്രിയാണ് മടവൂരില്‍ റെഡ് എഫ്എമ്മിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെയും കുട്ടനെയും ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ കുട്ടന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗാനമേള കഴിഞ്ഞു വരുന്ന വഴിയായിരുന്നു ആക്രമണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ