കേരളം

വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം,കൊലപാതകത്തില്‍ സിഐയ്ക്ക് പങ്കുളളതായി കണ്ടെത്താനായില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐയ്ക്ക് പങ്കുളളതായി കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. സിഐയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. 

അതേസമയം ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെ ചോദ്യം ചെയ്യും.മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യുന്നത്. വരാപ്പുഴ പൊലീസ് സ്‌റ്റേഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെയും ചോദ്യം ചെയ്യും.എസ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.ഗണേശന്‍ എന്നയാള്‍ പ്രതികളെ കാണിച്ചുതരുമെന്ന് സിഐ വ്യക്തമാക്കിയിരുന്നതായി റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായിരുന്ന പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.

അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവു നശിപ്പിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് അഞ്ചാം പ്രതിയായ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി