പാലക്കാട്: പാലക്കാട് നഗരസഭയിൽ വികസന സ്ഥിരം സമിതി അധ്യക്ഷക്കെതിരായ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചു. അവിശ്വാസം പാസാസായതോടെ വികസന സ്ഥിരം സമിതി അധ്യക്ഷയായ ബിജെപിയുടെ ടി. ബേബി പുറത്തായി. ഒമ്പതംഗങ്ങളുള്ള വികസന സ്ഥിരംസമിതിയിൽ ബി.ജെ.പി -നാല്, യു.ഡി.എഫ് -നാല്, സി.പി.എം -ഒന്ന് എന്നിങ്ങനെയായിരുന്നു അംഗബലം.
നാല് സ്ഥിരംസമിതി അധ്യക്ഷന്മാർക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. ഇതിൽ മൂന്നെണ്ണവും പാസ്സായി. ബാലറ്റിന് പിന്നിൽ സി.പി.എം സ്വതന്ത്ര ഒപ്പിടാത്തതിനെ തുടർന്ന്, ആദ്യം നടന്ന ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ പ്രമേയം പരാജയപ്പെട്ടിരുന്നു. അടുത്ത ഘട്ടത്തിൽ ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസം അവതരിപ്പിക്കുമെന്നാണ് യുഡിഎഫ് അറിയിച്ചിരിക്കുന്നത്.
52 അംഗ കൗൺസിലിൽ പ്രമേയം കൊണ്ടുവരാൻ ചുരുങ്ങിയത് 18 അംഗങ്ങളുടെ ഒപ്പ് വേണം. യു.ഡി.എഫിന് 18 അംഗങ്ങളുണ്ടെങ്കിലും ഒരാൾ ലീഗ് വിമതനായി വിജയിച്ച സെയ്തലവിയാണ്. സ്ഥിരംസമിതി അധ്യക്ഷന്മാർക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതിന് മുന്നോടിയായി യുഡിഎഫിന്റെെ വർക്കിംഗ്ൻ ഗ്രൂപ്പ് അംഗങ്ങൾ രാജിവെച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ