കേരളം

 പ്രസ്താവനകള്‍ പ്രശ്‌നപരിഹാര സാധ്യത ഇല്ലാതാക്കി; കര്‍ദ്ദിനാളിനെതിരെ വീണ്ടും വൈദികസമിതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ വീണ്ടും വൈദിക സമിതി. കര്‍ദ്ദിനാളിന്റെ പ്രസ്താവനകള്‍ പ്രശ്‌ന പരിഹാരസാധ്യതയില്ലാതാക്കിയെന്നും ഭൂമി ഇടപാടുമൂലമൂണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും വൈദിക സമിതി. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ കര്‍ദ്ദിനാള്‍ പ്രാവര്‍ത്തികമാക്കിയില്ലെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടായന്‍ കര്‍ദ്ദിനാളിന് അയച്ച കത്തില്‍ പറയുന്നു.

എറണാകുളംഅങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ കാലയളവില്‍ പ്രസ്താവിച്ചിരുന്നു. കെസിബിസി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കര്‍ദിനാളിനെ എറണാകുളംഅങ്കമാലി അതിരൂപതയിലെ ചടങ്ങുകളില്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വൈദികര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈദികസമിതി സെക്രട്ടറി കര്‍ദ്ദിനാളിന് കത്തയച്ചത്. 

രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും എന്നാല്‍ ദൈവനിയമത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ നിയമം വച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുളളിലുണ്ട്. നീതിമാനാണ് കുരിശില്‍ കിടന്നത്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി എങ്ങനെയെങ്കിലും വലിയവരാകാം എന്ന ചിന്തയാണ് ചിലര്‍ക്ക്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല എന്നും ജോര്‍ജ്ജ് ആലഞ്ചേരി ഈസറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച