കേരളം

കോടിയേരി എസ്എന്‍ഡിപി ഓഫീസില്‍; അണികള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്


ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷ്ണന്‍. എസ്എന്‍ഡിപി അണികള്‍ എല്ലായ്‌പ്പോഴും എല്‍ഡിഎഫിനൊപ്പമായിരുന്നു. ശ്രീനാരായണീയ നിലപാടില്‍ നിന്ന് മാറിയപ്പോഴാണ് മുന്‍പ് വിമര്‍ശിച്ചതെന്ന്  കോടിയേരി പറഞ്ഞു.

എസ്എന്‍ഡിപിയുടെ ചെങ്ങന്നൂരിലെ ഓഫീസും കോടിയേരി സന്ദര്‍ശിച്ചു. എസ്എന്‍ഡിപി നേതാക്കളുമായുള്ള കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. സിപിഎം അക്ടിംഗ് സെക്രട്ടറി നാസര്‍, ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എസ്എന്‍ഡിപി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോട് കൂറുപുലര്‍ത്തുകയും യോഗ നിലപാടുകളോട് സഹകരിക്കുന്നതുമായ സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞ് വോട്ടചെയയ്യുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു

രണ്ട് യൂണിയനുകളാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂര്‍ യൂണിയനും മാവേലിക്കര യൂണിയനിലെ ഒരു പഞ്ചായത്തും. സമുദായത്തോട് കൂറുപുലര്‍ത്തുകയും സഹായിക്കുകയും  നാളെ സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാര്‍ഥിക്ക് സമുദായംഗങ്ങള്‍ക്ക് വോട്ടുചെയ്യാം വെള്ളാപ്പള്ളി പറഞ്ഞു.

ഇതിന് അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍  യൂണിയനുകളെ ചുമതലപ്പെടുത്തിയിട്ടുള്ളതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മനഃസാക്ഷി വോട്ടിനുള്ള നിര്‍ദേശമല്ല പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ഈഴവ വിഭാഗവും പട്ടികജാതിപട്ടികവര്‍ഗ വിഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം