കേരളം

കെവിന്റെ കൊലപാതകം: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ബിജെപി ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയ വിവാഹം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയത്ത് നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്തു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധവുമായി എത്തി.

ജില്ലയില്‍ മുഖ്യമന്ത്രിയുള്ളതുകൊണ്ട് കെവിന്റെ മരണത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് പരാതിയുമായി എത്തിയ കെവിന്റെ ഭാര്യയോട് പൊലീസ് പറഞ്ഞതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്വമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കുകയോ ആഭ്യന്തര വകുപ്പ് ഒഴിയുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു.

ഗന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ ഉപവാസം നടത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ