കേരളം

സസ്‌പെന്‍ഷന്‍ കാലം ഡ്യൂട്ടിയായി പരിഗണിക്കും; ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എട്ടുമണിക്കൂര്‍ ജോലി സമയത്തിനായി പോരാടി, സസ്‌പെന്‍ഷനിലായിരുന്നവര്‍ക്ക് അനുകൂലമായി ഒടുവില്‍ വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിറങ്ങി. ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ മടിച്ചതിന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത അഞ്ച് ജീവനക്കാര്‍ക്ക് അനുകൂലമായി അവരുടെ സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി ക്രമപ്പെടുത്തി ബോര്‍ഡ് ഉത്തരവിട്ടു. കേരള ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ കെ ആര്‍ മണിലാല്‍, എ കെ ഷിജു, കെ എസ് ഷാജി, എംഎസ് സുധി, പിആര്‍ തോമസ്, എന്നീ ലൈന്‍മാന്‍മാര്‍ക്കാണ് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്.

ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ അനുകൂലവിധി സമ്പാദിച്ചത്. ആദ്യം ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന ഉത്തരവുണ്ടായെങ്കിലും ബോര്‍ഡ് ഇവരെ മാറ്റി നിയമിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ വീണ്ടും സമീപിച്ചപ്പോള്‍ അതാതിടങ്ങളില്‍ തന്നെ നിയമിച്ചു. എന്നാല്‍ വകുപ്പുതല  അ്‌ന്വേഷണം ഇവര്‍ക്കെതിരെ പ്രഖ്യാപിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ ബോര്‍ഡിന് അ്‌ന്വേഷണം ഒഴിവാക്കേണ്ടി വന്നു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലം അംഗീകൃത അവധിയായി പരിഗണിച്ചുകൊണ്ട് ബോര്‍ഡ് ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ  സമീപിച്ചതിനെ തുടര്‍ന്നാണ്, സസ്‌പെന്‍ഷന്‍ കാലം ഡ്യൂട്ടിയായി പരിഗണിക്കാനുള്ള തീരുമാനമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ