കേരളം

വിവാഹവാ​ഗ്ദാനം നൽകി പതിനഞ്ച് വർഷം പീഡനം; കോഴിക്കോട്ടെ ദന്ത ഡോക്ടർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പതിനഞ്ചുവര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോ. ഷാ മേനോനെ (48) അറസ്റ്റ് ചെയ്തു.

ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നിർദേശപ്രകാരം പരിയാരം പോലീസും സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ട്‌ വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ച് എസ്.ഐ. വി.ആർ.വിനീഷ് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ ഡോക്ടര്‍ക്ക് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായും ബന്ധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു. ഡോ. ഷാ മേനോനെ പയ്യന്നൂര്‍ കോടതി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം