കേരളം

ജലീല്‍ നുണകൊണ്ട് കബളിപ്പിക്കുന്നു;വായ്പ അടയ്ക്കാത്ത ലീഗുകാര്‍ക്കെതിരെ നടപടി വേണം; എണ്ണിയെണ്ണി മറുപടി പറഞ്ഞ് യൂത്ത് ലീഗ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീലിന്റെ വിശദീകരണം വസ്തുനിഷ്ടമല്ലെന്ന് യൂത്ത് ലീഗ് നേതാവ്‌ പികെ ഫിറോസ്. ഇക്കാര്യത്തില്‍ മന്ത്രി നുണകൊണ്ട് കബളിപ്പിക്കുകയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക്് ദേശസാത്കൃതബാങ്കെന്നാണ് മന്ത്രിയുടെ ന്യായം. എന്നാല്‍ ഇത് പൊതുമേഖലാ ബാങ്കല്ല. അതുകൊണ്ട് തന്നെ കെടി ആബിദിനെ എങ്ങനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ ക്ഷേ്മവികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുമെന്നും ഫിറോസ് ചോദിക്കുന്നുയ

പെട്രോളിന്റെയും മറ്റ് അലവന്‍സില്ലാത്തത് കൊണ്ടാണ് മറ്റുള്ളവര്‍ അപേക്ഷിക്കാത്തതെന്നായിരുന്നു മ്ന്ത്രിയുടെ ന്യായം. എന്നാല്‍ ഇത് സംബന്ധിച്ച് മന്ത്രി നല്‍കിയ ആദ്യവിശദീകരണത്തില്‍ പറഞ്ഞത് മറ്റൊന്നാണ്. പിന്നെ പറയുന്നു യുഡിഎഫ് കാലത്ത് ഇത്തരത്തില്‍ നിയമനം നടത്തിയെന്നാണ്. സഹകരണ ബാ്ങ്കില്‍ എംഡിയായാണ് ഹനീഫ പെരിഞ്ചേരിക്ക് നിയമനം നല്‍കിയത്. അത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു. അതിനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് മന്ത്രി നിയമനം നടത്തിയത്്. ഉത്തരവില്‍ പറയുന്നത് ഇവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥനിയമനങ്ങളിലെ അന്വേഷണത്തിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നാണ്. അത്തരം അന്വേഷണം ഈ നിയമനത്തില്‍ ഉണ്ടായിട്ടുണ്ടോ. 
 
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് മറ്റൊന്ന്. ബന്ധുനിയമനത്തില്‍ ഇത്തരം വിജിലന്‍സ് ക്ലീയറന്‍സ് ലഭിച്ചിട്ടുണ്ടോ. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതപദവിയില്‍ നിയമിക്കുന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസര്‍, എംഡി. ജനറല്‍ മാനേജര്‍ എന്നിവരുടെ നിയമനങ്ങള്‍ക്ക്
ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുന്ന വിദ്ഗദസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തെരഞ്ഞടുപ്പ് നടത്തേണ്ടത്. അതും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഫിറോസ് പറയുന്നു. 

വേറെ അപേക്ഷ കിട്ടാത്തത്  കൊണ്ട് നിയമനം നടത്തിയെന്നാണ് മന്ത്രി പറയുന്നത്്. 7 അപേക്ഷകരില്‍ യോഗ്യതയുള്ള ആള്‍ ഇയാള്‍ മാത്രമാണോ. അതുകൊണ്ട് 7 അപേക്ഷകരുടെ യോഗ്യത മന്ത്രി പുറത്ത് വിടണം. ഏഴ് അപേക്ഷകരുടെയും യോഗ്യതയുടെ വസ്തുത ഞങ്ങളുടെ കൈയില്‍ ഉണ്ട്. എന്നാല്‍ അവര്‍ സര്‍ക്കാര്‍ ജോലിക്കാരയതിനാല്‍ മാത്രമാണ് പുറത്തുവിടാത്തത്. അതുകൊണ്ട് മന്ത്രി തന്നെ ഇക്കാര്യം പുറത്തുവിടണം. ലോണ്‍തിരിച്ചടയ്ക്കാത്തതുകൊണ്ടാണ് ആരോപണമെന്നാണ് മന്ത്രി പറയുന്നത്. വഴിവിട്ട നിയമനം നടത്തിയപ്പോഴാണോ മന്ത്രി ഇക്കാര്യം പറയേണ്ടത്. ലോണ്‍ അടയ്ക്കുന്നില്ലെങ്കില്‍ ലീഗ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഫിറോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ