കേരളം

വാഹനമെടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു; വാക്കുതര്‍ക്കം പിടിവലിയില്‍ കലാശിച്ചു: യുവാവ് കാറിടിച്ച് മരിച്ചു, ഡിവൈഎസ്പി ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ യുവാവ് വാഹനമിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനലാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാര്‍
ഒളിവില്‍ പോയി. 

വണ്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. രാതി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിളയില്‍ ഒരുവീട്ടിലെത്തിയ ഡിവൈഎസ്പിയുടെ വാഹനത്തിന് സമീപം മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തതാണ് അടിപിടിക്ക് കാരണം. 

വാഹനം എടുത്തുമാറ്റാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. വാക്കു തര്‍ക്കം സംഘര്‍ഷമായി. പിടിവലിക്കിടെ റോഡിലൂടെ പോയ ഒരു കാറില്‍ ഇടിച്ച് യുവാവ് വീഴുകയായിരുന്നു. പിന്നാലെ ഡിവൈഎസ്പി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കര എസ്‌ഐ എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതു വഴി മരണം സംഭവിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം