കേരളം

എഴുത്തുകാരന്‍ ഡോ ടികെ രവീന്ദ്രന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കോങ്ങാട് ബംഗ്ലാകുന്നിലെ മകന്റെ വസതിയായ 'ഇതിഹാസി'ല്‍ നടക്കും.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കവിത ബിബിസി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്‍പ്പടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്. ബോംബെ യൂണിവേഴ്‌സിറ്റിയിലെ വില്‌സണ്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ എംഎയും എല്ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് പിഎച്ച്ഡിയും നേടി. ന്യൂ ലോ കോളേജില്‍ നിന്ന് നിയമബിരുദവുമെടുത്തു. 1957 ല്‍ ബോംബെ നാഷണല്‍ കോളേജില്‍ ചരിത്രാധ്യാപകനായായിരുന്നു  അധ്യാപകജീവിതം തുടങ്ങിയത്.

തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് എടമുട്ടം തണ്ടയം പറമ്ബില്‍ കുഞ്ഞുകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബര്‍ 15നാണ് രവീന്ദ്രന്‍ ജനിച്ചത്. 1987 മുതല്‍ 1992 വരെയാണ് ഡോ ടികെ രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വ കലാശാലാ വൈസ് ചാന്‍സലറായിരുന്നത്. 1993 മുതല്‍ 1996 വരെ സംസ്ഥാന പിന്നാക്ക സമുദായ കമ്മിഷന്‍ അംഗമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും