കേരളം

മദ്യലഹരിയില്‍ വാക്കേറ്റം; വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ ടാപ്പിങ് തൊഴിലാളിയായ സന്തോഷ് ആണു കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ സുഹൃത്ത് ചെറുകുന്ന് ചക്കിന്‍തൊടിയില്‍ രതീഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിലാണു സംഭവം.

സുഹൃത്തുക്കളായ സന്തോഷും രതീഷും ഇടയ്ക്കിടെ ഒരുമിച്ചു മദ്യപിക്കുമായിരുന്നു. ചെറുകുന്നില്‍ ടാപ്പിങ് തൊഴിലാളിയായ സന്തോഷ് ജോലി ഉപേക്ഷിച്ചു സ്വദേശത്തേക്കു പോകാനിരുന്നതാണ്. നാട്ടിലേക്കു പുറപ്പെടുന്നതിനു മുന്‍പായി സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തില്‍വച്ച് ഇരുവരും മദ്യപിച്ചു. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ രതീഷ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് സന്തോഷ് വയനാട്ടിലെത്തിയത്. അവിവാഹിതനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്