കേരളം

ദേവസ്വം ബോര്‍ഡിന് പുതിയ അഭിഭാഷകന്‍; ശബരിമല കേസില്‍ ശേഖര്‍ നാഫ്‌ഡെ ഹാജരാവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡെ സുപ്രിം കോടതിയില്‍ ഹാജരാവും. അര്യാമാ സുന്ദരം പിന്‍മാറിയതിനെത്തുടര്‍ന്നാണ് ബോര്‍ഡ് ശേഖര്‍ നാഫഡെയെ സമീപിച്ചത്. 

നേരത്തെ യുവതി പ്രവേശനത്തെ എതിര്‍ത്ത് എന്‍എസ്എസിനു  വേണ്ടി ഹാജരായതിനാല്‍ ബോര്‍ഡിനു വേണ്ടി ഹാജാരാവാനില്ലെന്ന് അര്യാമ സുന്ദരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫഡെയെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.  

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മൂന്നു റിട്ട് ഹര്‍ജികളാണ് നാളെ സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസുകളില്‍ ഹാജരാവുന്നതിനാണ് ദേവസ്വം ബോര്‍ഡ് അര്യാമാ സുന്ദരത്തെ സമീപിച്ചത്. ബോര്‍ഡിനു വേണ്ടി അദ്ദേഹം ഹാജരാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശബരിമല യുവതീ പ്രവേശനത്തില്‍ കോടതി ആരാഞ്ഞാല്‍ മാത്രം നിലപാട് അറിയിക്കുക എന്ന തീരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ് എത്തിയിട്ടുള്ളത്. യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷാവസ്ഥ കോടതിയെ അറിയിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിഭാഷകരുമായുള്ള കൂടിയാലോചനകള്‍ക്കായി ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും കമ്മിഷണര്‍ വാസുവും ഡല്‍ഹിയിലുണ്ട്.

അര്യാമ സുന്ദരത്തിന്റെ പിന്‍മാറ്റത്തിനു പിന്നില്‍ ഒരു പ്രമുഖ സംഘടനയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ ബോര്‍ഡ് ഇടപെടുന്നില്ല എന്ന് ആക്ഷേപിക്കുന്ന സംഘടനയാണ് തന്നെയാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു പിന്നിലെന്നാണ് കരുതുന്നത്. കേസ് എടുക്കുമ്പോള്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയിലുണ്ടാവും. കേസില്‍ ദോഷകരമല്ലാത്ത വിധിയുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ