കേരളം

കോടതി വിധി സ്വാഗതാര്‍ഹം; അയ്യപ്പന്റെ അനുഗ്രഹമെന്ന് തന്ത്രി കണ്ഠരര് രാജിവര്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയിലെ യുവതി പ്രവേശം അനുവദിച്ച ഭരണഘടന ബഞ്ചിന്റെ വിധി പുനപരിശോധിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമെന്ന് കണ്ഠരര് രാജീവര്. ഇതിന് പിന്നില്‍ അയ്യപ്പന്റെ അനുഗ്രഹമാണെന്നും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനായണെന്ന് കണ്ഠരര് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ നിമിഷം ഉണ്ടായിട്ടില്ല. തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ വിജയമാണ്.  ആ മഹാശക്തിക്ക് മുന്നില്‍ പ്രണാമം. ഇതിനായി പ്രവര്‍ത്തിച്ച എല്ലാ ഭക്തരോടും കണ്ഠരര് രാജീവര് നന്ദി അറിയിച്ചു. 

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് സുപ്രിം കോടതിയുടെ തീരുമാനം. ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ഇതോടെ ഈ വരുന്ന മണ്ഡലം, മകര വിളക്കു കാലത്ത് ശബരിമലയില്‍ യുവതീപ്രവേശനത്തിനു സാധ്യത മങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു