കേരളം

'ലീഡറു'ടെ അവസ്ഥ തന്നെ 'സഖാവി'നും; ആരും തേടിവരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ഖാദി ബോര്‍ഡ് ഓണത്തിന് ഇറക്കിയ സഖാവ് ബ്രാന്റ് ഷര്‍ട്ടിന് പ്രതീക്ഷിച്ച വില്‍പ്പനയില്ല. ആദ്യം ഇറക്കിയതിന് വ്യത്യസ്തമായി ന്യൂജന്‍ രീതിയില്‍ പരിഷ്‌കരിച്ചിറക്കിയെങ്കിലും വാങ്ങാന്‍ ആളെ കിട്ടുന്നില്ലെന്നാണ് വില്‍പ്പന കാണിക്കുന്നത്.

5454 ഷര്‍ട്ടാണ് ഓണവിപണിയില്‍ ഖാദി വില്‍പ്പനയ്ക്ക് എത്തിച്ചത്. എന്നാല്‍ പകുതി ഷര്‍ട്ടുപോലും വിറ്റ് പോയില്ല. ഇതുവരെ വിറ്റത് 1246 എണ്ണം മാത്രമാണ്. ഓണക്കാലത്ത് ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജ് ആണ് സഖാവ് എന്ന് പേരിട്ട് ഷര്‍ട്ട് വിപണിയില്‍ ഇറക്കിയത്. പിണറായി വിജയന്‍ ബ്രാന്റ് അംബാസിഡറാകണമെന്നും ശോഭന ആഗ്രഹം പ്രകടിപ്പിച്ചു.

സഖാവ് ബ്രാന്റിന് വാര്‍ത്താ പ്രാധാന്യം ലഭിച്ചതോടെ ഷര്‍ട്ടിന് ആവശ്യക്കാരെത്തി. ഇതോടെ ഉത്പാദനം ഊര്‍ജ്ജിതമാക്കി. എന്നാല്‍ പ്രതീക്ഷിച്ച വില്‍പ്പന ഇല്ലാതെയായതോടെയാണ് കെട്ടിലും മട്ടിലും മാറ്റത്തോടെ ഷര്‍ട്ട് ഇറക്കിയത്. എന്നാല്‍ വില്‍പ്പന കുറയാന്‍ കാരണം പ്രളയമാണെന്നാണ് ഖാദി ബോര്‍ഡിന്റെ വിശദീകരണം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഖാദിബോര്‍ഡിന്റെ വില്‍പ്പനയില്‍ പൊതുവെ വളര്‍ച്ചാ നിരക്ക് കുറവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്