കേരളം

കേന്ദ്രസര്‍ക്കാര്‍ ഇതും മുടക്കുമോ?; നവകേരള നിര്‍മാണത്തിന്  840കോടി വായ്പ വാഗ്ദാനം ചെയ്ത് ജര്‍മനി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 840 കോടി രൂപ വായ്പ നല്‍കാന്‍ തയ്യാറാണെന്ന്‌ ജര്‍മനി. ജര്‍മന്‍ സര്‍ക്കാരിനു കീഴിലുള്ള വികസന ബാങ്ക് ആയ കെഎഫ്ഡബ്ല്യു ആണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. വിദഗ്ധസംഘത്തെ കേരളത്തിലയച്ച് പ്രളയനാശനഷ്ടം വിലയിരുത്തിയ ശേഷമാണീ വാഗ്ദാനം. പലിശനിരക്ക് നാമമാത്രമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ വായ്പയെടുക്കാന്‍ കഴിയൂ. 

പ്രളയത്തിന് പിന്നാലെ ഓഗസ്റ്റ് 18 ജര്‍മനിയില്‍നിന്നുള്ള വിദഗ്ധര്‍ കേരളത്തിലെത്തിയിരുന്നു. 3 ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കാന്‍ കെഎഫ്ഡബ്ല്യു തീരുമാനിച്ചത്. എന്നാല്‍, യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങളുടെ സാമ്പത്തികസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ അവര്‍ തീരുമാനം മരവിപ്പിച്ചു. 

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ജര്‍മന്‍ വികസനബാങ്കാണ്. 760 കോടി രൂപയാണ് വായ്പ അനുവദിച്ചത്.  രണ്ട് ശതമാനമാണ് പലിശ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം