കേരളം

പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നു; രാജകുടുംബാഗത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനെയും തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന് എതിരെയും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. പന്തളംകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസില്‍ മെറിറ്റ് ഇവനിങ് ഉദ്ഘാടനം ചെയ്ത് സംസിക്കുകയായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തിന് സര്‍ക്കാരിന് എതിരെ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയതെന്നും മന്ത്രി ചോദിച്ചു. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവി ഇല്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു