കേരളം

ഹെല്‍മറ്റ് ഇട്ടില്ലെങ്കില്‍ പിടിവീഴും, ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറയുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം:  ഹെല്‍മറ്റിടാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് വകുപ്പ് തയ്യാറെടുക്കുന്നു. ദേശീയപാതകളിലും പ്രധാന റോഡുകളിലും മാത്രമല്ല, ഇടറോഡുകളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ട്രാഫിക് നിയന്ത്രണം പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 

180 കോടി രൂപയാണ് ഇതിനായി ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകളും ചുവപ്പ് സിഗ്നല്‍ ക്യാമറകളും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും പിഴയടയ്ക്കാനുള്ള നോട്ടീസുകള്‍ ഇവിടെ നിന്ന് അയയ്ക്കുകയും ചെയ്യും.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വളവിലും തിരിവിലും പതുങ്ങി നിന്ന് ഹെല്‍മറ്റ് വയ്ക്കാത്തവരെ പൊലീസിന് പിടികൂടേണ്ടി വരില്ല. സ്ഥിരം അപകട മേഖലകളില്‍ എഎന്‍പിആര്‍ ക്യാമറകളും, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ പിടികൂടാനുള്ള സംവിധാനവും ഒരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍