കേരളം

'നീ ആണ്‍പിള്ളേരെ തിരുത്താറായോ...'; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച പെണ്‍കുട്ടിക്ക് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മര്‍ദനം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതീപ്രവേശന വിഷയത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അക്രമിച്ചെന്ന് പെണ്‍കുട്ടി. അപര്‍ണ എന്ന പെണ്‍കുട്ടിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. 

കണ്ണന്‍ എന്ന വിളിപ്പേരുള്ള വിപിന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് തന്നെ അക്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. താനിട്ട പോസ്റ്റില്‍ അധിക്ഷേപിച്ച ഇയാള്‍ പിന്നീട് അക്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ക്ഷേത്രത്തില്‍ വച്ച് ഇയ്യാളുടെ അമ്മയുടെ അടുത്ത് സംസാരിച്ച സമയത്ത് ഇവര്‍ രണ്ടുപേരും കൂടി തെറി വിളിച്ചുവെന്നും ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. 

ഇതിന് ശേഷം ഇയാള്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ഇടുപ്പിന് ചവിട്ടിയെന്നും പെണ്‍കുട്ടി പറയുന്നു. ആണ്‍പിള്ളരെ തിരുത്താറായോ എന്നാക്രോശിച്ചാണ് ഇയാളുടെ അമ്മ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. വനിതാ സെല്ലില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥനെ കാണാനും തങ്ങള്‍ക്ക് കേസെടുക്കാന്‍ സാധിക്കില്ലെന്നുമാണ് പറഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നു. 

പെണ്‍കുട്ടി പറയുന്ന വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു