കേരളം

ശബരിമല കയറാന്‍ സുരക്ഷ തേടി ഒരു യുവതി കൂടി ; മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിന് സാധ്യത, ഒഴിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

പമ്പ : ശബരിമല കയറാന്‍ ഒരു യുവതി കൂടി രംഗത്തെത്തി. കറുകച്ചാല്‍ സ്വദേശിനി ബിന്ദുവാണ് പൊലീസ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചത്. എരുമേലി പൊലീസിനെയാണ് യുവതി സമീപിച്ചത്. ഇന്നലെ വരെ പത്തോളം സ്്ത്രീകളാണ് ശബരിമല കയറാനെത്തിയത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍ക്കും ദര്‍ശനം നടത്താനായിരുന്നില്ല. 

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പയിലെയും സന്നിധാനത്തെയും മാധ്യമപ്രവര്‍ത്തകര്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു.  നേരത്തെ നിലയ്ക്കലിൽ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. 

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി അടയ്ക്കും. രാത്രി ഏഴു മണിയ്ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല. ഇനി ചിത്തിര ആട്ട വിശേഷത്തിനായി നവംബര്‍ അഞ്ചിനാണ് നട തുറക്കുക. അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കുന്ന ക്ഷേത്രനട ആറാം തിയതി രാത്രി 10 ന് അടയ്ക്കും. തുടര്‍ന്ന് മണ്ഡലപൂജയ്ക്കായി നവംബര്‍ 16 ന് വൈകീട്ട് നട തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം