കേരളം

പിസി ജോർജിന്റെ അധിക്ഷേപം : മൊഴി നൽകാൻ ഇന്ന് അസൗകര്യമുണ്ടെന്ന് കന്യാസ്ത്രീ, മൊഴി രേഖപ്പെടുത്താനാകാതെ പൊലീസ് മടങ്ങി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയെ പി സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴി എടുക്കാനായില്ല. മൊഴി എടുക്കാനായി അന്വേഷണ സംഘം കുറവിലങ്ങാട് മഠത്തിലെത്തിയെങ്കിലും, ഇന്ന് അസൗകര്യമുണ്ടെന്ന് കന്യാസ്ത്രീ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി എടുക്കാതെ മടങ്ങി. 

കന്യാസ്ത്രീയുടെ മൊഴി എടുക്കൽ പിന്നീട് നടത്തുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കന്യാസ്ത്രീക്കെതിരെ പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിനിടെ അധിക്ഷേപകരമായ പ്രസ്താവന നടത്തുകയായിരുന്നു. ഇതിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് കന്യാസ്ത്രീയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. പി.സി. ജോര്‍ജിനെതിരെ നിയമസഭാ സ്പീക്കര്‍ക്കും ദേശീയ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. 

വിവാദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിസി ജോർജ്ജിനെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. ഇന്ന് അസൗകര്യമുണ്ടെന്നാണ് അറിയിച്ചത്. പിന്നീട് തീർച്ചയായും വിവാദ പ്രസ്താവനക്കെതിരെ കേസ് കൊടുക്കുമെന്ന് കന്യാസ്ത്രീയുടെ അടുത്ത സുഹൃത്തായ കന്യാസ്ത്രീ പിന്നീട് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്