കേരളം

മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; ഭരണ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി വേണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍പാപ്പയ്ക്ക് ലൈംഗീകാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കത്ത്. തല്‍ക്കാലം ഭരണചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നതെന്ന് ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. ചോദ്യം ചെയ്യലിന് വിധേയമാവാന്‍ വേണ്ടി പലവട്ടം കേരളത്തിലേക്ക് പോകേണ്ടി വരും. അതിനാല്‍ ബിഷപ്പ് ഹൗസിന്റെ ഭരണ ചുമതലയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അനുമതി നല്‍കണം. ഉടന്‍ അനുവാദം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു. 

ഞായറാഴ്ച രാത്രിയോടെയാണ് കത്ത് നല്‍കിയിരിക്കുന്നത്. ബിഷപ്പ് എന്ന നിലയിലെ തന്റെ ചുമതലകള്‍ ബിഷപ്പ് ഹൗസിലെ മുതിര്‍ന്ന വൈദീകന് നല്‍കി കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ബുധനാഴ്ചയാണ് ജലന്ധര്‍ ബിഷപ്പിനോട് ഹാജരാവാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്