കേരളം

'മകന് പിന്നാലെ മകളോടും ക്രൂരത'; പത്തുവയസ്സുകാരിക്ക് ക്രൂരമര്‍ദനം, നെറ്റിയില്‍ ആഴത്തില്‍ മുറിവ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തൊടുപുഴ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. 

ആക്രിസാധനം പെറുക്കുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവം. എടപ്പാള്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില്‍ നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തില്‍ നെറ്റിയില്‍ ആഴത്തിലുളള മുറിവുണ്ട്. നെറ്റിയില്‍ നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ.

ആക്രിസാധനം പെറുക്കുന്നത് തടയാന്‍ ശ്രമിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.ചാക്കു കൊണ്ട് മറച്ച ഒരു വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്. ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവര്‍ പരിസരത്ത് നിന്ന് ആക്രിസാധനം പെറുക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തയാള്‍ മര്‍ദിക്കുകയായിരുന്നു.കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്