തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താര പ്രചാരകര്‍ മണ്ഡലത്തിലെത്തിയാല്‍ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തും. താരപ്രചാരകരുടെ പട്ടിക നല്‍കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
താരപ്രചാരകര്‍ സ്ഥാനാര്‍ത്ഥികളുമായി വേദി പങ്കിട്ടാല്‍ അവരുമായി ബന്ധപ്പെട്ട് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉൾപ്പെടുത്തും. വോട്ടെടുപ്പ് ദിവസത്തെ ചെലവും സ്ഥാനാര്‍ത്ഥികളുടെ കണക്കിലാണ് പെടുത്തുക. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നല്‍കരുത്. വൗച്ചറുകളില്‍ സീരിയല്‍ നമ്പര്‍ ഉണ്ടായിരിക്കണം. പണം നല്‍കുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം എന്നിങ്ങനെ കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ