കേരളം

'കേരളത്തില്‍ അയ്യപ്പന്റെ പേര്  പറയാന്‍ പറ്റില്ല, വിശ്വാസത്തെയും ആചാരങ്ങളെയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കുന്നു' ; ശബരിമല വീണ്ടും വിഷയമാക്കി പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മംഗലാപുരം: ശബരിമല വീണ്ടും വിഷയമാക്കി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വിശ്വാസങ്ങളെയും ആചാരങ്ങളെയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഞാനിന്നലെ കേരളത്തില്‍ ആയിരുന്നു. അവിടുത്തെ വിശ്വാസികളുടെ കാര്യം കഷ്ടമാണ്. അയ്യപ്പന്റെ പേര് പോലും ആര്‍ക്കും ഉച്ചരിക്കാന്‍ പറ്റില്ല. ശബരിമലയുടെ പേര് പറഞ്ഞാല്‍ അപ്പോള്‍ പിടിച്ച് ജയിലില്‍ അടയ്ക്കും. എന്താ ഭഗവാന്‍ അയ്യപ്പന്റെ പേര് പറയാന്‍ പാടില്ലേ? ശബരിമലയെ കുറിച്ച് പറയുന്നത് കുറ്റമാണോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

 ബിജെപി സ്ഥാനാര്‍ത്ഥിക്ക് വരെ ജയിലില്‍ കിടക്കേണ്ടി വന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് ഈ സംഭവ വികാസങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിലില്‍ ആയ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ഈ പരാമര്‍ശം. 

ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും ലീഗും അപകടകരമായ കളിയാണ് കളിക്കുന്നത്. ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.  ഇന്നലെ കോഴിക്കോട് നടത്തിയ റാലിയിലും മോദി ശബരിമല പരാമര്‍ശം നടത്തിയിരുന്നു. ശബരിമലയെയും അയ്യപ്പനെയും പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി