കേരളം

കണ്ണൂരില്‍ 83.05%, വടകരയില്‍ 82.48%; എട്ടു മണ്ഡലങ്ങളില്‍ പോളിങ് എണ്‍പതു ശതമാനത്തിനു മുകളില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എണ്‍പതു ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയത് എട്ടു മണ്ഡലങ്ങളില്‍. ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 83.05 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തൊട്ടു പിന്നില്‍ വടകരയാണ്, 82.48 ശതമാനം. 77.68 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിങ്.

കാസര്‍ക്കോട് -80.57, കണ്ണൂര്‍- 83.05, വടകര-82.48, വയനാട് 80.31, കോഴിക്കോട്- 81.47, ആലത്തൂര്‍-80.33, ചാലക്കുടി-80.44, ആലപ്പുഴ-80.09 എന്നിവയാണ് എണ്‍പതു ശതമാനത്തിലേറെ പോളിങ്  രേഖപ്പെടുത്തിയ മണ്ഡലങ്ങള്‍. തിരുവനന്തപുരത്താണ് കുറവു പേര്‍ വോട്ടു ചെയ്യാനെത്തിയത്- 73.45%.

മലബാര്‍ മേഖലയില്‍ പൊന്നാനിയിലാണ് കുറവു വോട്ടിങ് നടന്നത്-74.96%. മലപ്പുറത്ത് 75.43 ശതമാനവും പാലക്കാട് 77.67 ശതമാനവും പേര്‍ വോട്ടു ചെയ്തു. 

തൃശൂര്‍ 77.86, ചാലക്കുടി 80.44, എറണാകുളം 77.54, ഇടുക്കി 76.26, കോട്ടയം 75.29 എന്നിങ്ങനെയാണ് മധ്യ കേരളത്തിലെ വോട്ടിങ്.

മാവേലിക്കരയില്‍ 74.09 ശതമാനവും പത്തനംതിട്ടയില്‍ 74.19 ശതമാനവും കൊല്ലത്ത് 74.36 ശതമാനവും ആറ്റിങ്ങലില്‍ 74.23 ശതമാനവും പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ