കേരളം

മര്‍ദിച്ചത് ഫോണ്‍ നമ്പര്‍ എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ച്; യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് പ്രതികളുടെ ബന്ധുവിനെ ഫോണ്‍ വിളിച്ചതിന്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് യുവതിയെ ഫോണ്‍വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച്. ഇരിവേലി സ്വദേശി സാജിദ് കണ്ണൂരിലെ ചക്കരക്കലില്‍ വെച്ചാണ് സദാചാര ആക്രമണത്തിന് ഇരയായത്. ഈ മാസം 20നായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍വിളിയാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദ്ദനത്തിനും കാരണമായതെന്ന് കണ്ടെത്തിയത്. 

സംഭവത്തില്‍ സലാം, സക്കീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം.   ഫോണ്‍ നമ്പര്‍ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ് സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയത്. ഇരിമ്പ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സാജിദ് ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും