കേരളം

ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി, രാത്രി വിളിച്ച് കാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു ; യുവതിയുടെ മൊഴി പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ മൊഴി പുറത്ത്. ശ്രീറാം രാത്രി വിളിച്ച് വാഹനവുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് 12.40 ന് കവടിയാറിലെത്തി. വീട്ടില്‍ നിന്നു മുതല്‍ കാര്‍ ഓടിച്ചത് ശ്രീറാം ആയിരുന്നുവെന്ന് കാറിലുണ്ടായിരുന്ന വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. 

കാര്‍ അമിത വേഗതയിലായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ശ്രീറാം മദ്യപിച്ചിരുന്നു. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നതെന്നും വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. രാത്രി 12.55 നാണ് മ്യൂസിയത്തിന് സമീപത്തുവെച്ച് അപകടം ഉണ്ടായത്. 

അവധിയിലായിരുന്ന ശ്രീറാമിനെ അടുത്തിടെയാണ് സര്‍ക്കാര്‍ സര്‍വേ ഡയറക്ടറായി നിയമിച്ചത്. പഠനത്തിനായി വിദേശത്ത് പോയിരിക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് നിയമിച്ചത്. ഇവിടെ സേവനം അനുഷ്ടിക്കുന്നതിനിടെ ഹാര്‍വാഡില്‍ പഠനത്തിനായി പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്