കേരളം

എതിരേ സൈക്കിളില്‍ വന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

എടപ്പാള്‍; എതിരെ സൈക്കിളില്‍ വന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി പള്ളത്ത് അലിയുടെ മകന്‍ നിഷാദാണ് (25) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. നിഷാദ് സഞ്ചരിച്ചിരുന്ന വണ്ടി സൈക്കിളില്‍ മുട്ടിയെങ്കിലും കുട്ടി രക്ഷപ്പെട്ടു.

ബാക്കിന് എതിരേ വന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അരിക് ചാലിലേക്ക് മറിയുകയായിരുന്നു. നിഷാദിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുന്‍പാണ് നിഷാദ് അവധിയ്ക്ക് ഗള്‍ഫില്‍നിന്ന് നാട്ടില്‍ വന്നത്. ഗള്‍ഫിലുള്ള സുഹൃത്തിന്റെ സാധനങ്ങള്‍ പൊന്നാനിയിലുള്ള വീട്ടില്‍ കൊടുക്കാനായി പോകുന്ന വഴിക്കായിരുന്നു അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം