കേരളം

ഗുരുവായൂരില്‍ ചോറൂണിന് 1.13 ലക്ഷം കുരുന്നുകള്‍, 6928 കല്യാണം; വരുമാനം ഒന്നരകോടിയോളം 

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ് ചടങ്ങിനായി കഴിഞ്ഞ ഒരുവര്‍ഷം എത്തിയത് 1,13,697 കുരുന്നുകള്‍. കല്യാണമണ്ഡപത്തില്‍ 6,926 വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ചോറൂണില്‍ നിന്ന് 1.02 കോടി രൂപയും വിവാഹങ്ങളില്‍ നിന്ന് 33.13 ലക്ഷം രൂപയുമാണ് ദേവസ്വത്തിന്റെ വരുമാനം. 

ചോറൂണ് കൂടുതല്‍ നടന്നത് മേടത്തിലാണ്-12,086. കുറവ് കര്‍ക്കടകത്തില്‍-5729. വിവാഹങ്ങള്‍ കൂടുതല്‍ നടന്നത് മകരത്തിലാണ്-1085, കുറവ് കര്‍ക്കടകത്തിലും-63. 1194 ചിങ്ങം ഒന്നു മുതല്‍ കര്‍ക്കടകം 31 വരെയുള്ള (2018 ഓഗസ്റ്റ് 17 മുതല്‍ 2019 ഓഗസ്റ്റ് 16 വരെ) കണക്കാണിത്.

ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നട തുറന്നിരിക്കുമ്പോള്‍ ചോറൂണ് നടത്താം. രാത്രി 8.15 മുതല്‍ 9വരെയും നടത്താം. വാവ്, ഏകാദശി ദിവസങ്ങളില്‍ രാത്രി ചോറൂണില്ല. 100 രൂപയാണ് നിരക്ക്. വിവാഹച്ചടങ്ങ് രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാണ് പതിവ്. അപൂര്‍വമായി രാത്രിയിലും ഉണ്ടാകും. വിവാഹത്തിന് 500 രൂപയും ഫൊട്ടോഗ്രഫിക്ക് 500 രൂപയും ഫീസുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി