കേരളം

കടലില്‍ കെട്ടിത്താഴ്ത്തിയില്ല; ആലപ്പുഴയില്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:പറവൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബീച്ചില്‍ കുഴിച്ചിട്ട നിലയിലാരുന്നു മൃതദേഹം. 

നേരത്തെ, യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയെന്ന് സംശയമുയര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ബാറില്‍ വച്ചുണ്ടായ അടിപിടിയെ തുടര്‍ന്നാണ് മനുവിനെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് പുന്നപ്ര പറവൂര്‍ പരിസരത്തെ ബാറില്‍ വച്ചാണ് സംഭവം. മനുവും നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് സംഘം മനുവിനെ മര്‍ദിച്ച് കൊന്നശേഷം മൃതദേഹം  ബീച്ചില്‍ കുഴിച്ചിടുകയായിരുന്നു. 

മനുവിന്റെ പിതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, ബാറിന് പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനുവിനെ നാലംഗം സംഘം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍