കേരളം

ബം​ഗളൂരുവിൽ കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ; ശരീരത്തിൽ നിന്ന് വേർപെട്ട് യുവാവിന്റെ തല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നര മാസം മുൻപ് ബം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വന മേഖലയില്‍ ജീര്‍ണിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു.  

ഒന്നര മാസമായി ഇരുവരേയും കാണാനില്ല എന്ന് പരാതിയുണ്ടായിരുന്നു. ജോലി ചെയ്തിരുന്ന ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി കമ്പനിയിൽ കഴിഞ്ഞ ഒക്ടോബർ 11നാണ് ഇവർ അവസാനമായി എത്തിയത്. പ്രവർത്തി ദിവസമായ അന്ന് ഇരുവരും പുറത്തേക്ക് പോയിരുന്നു. പിന്നീട് ഇരുവരേയും കുറിച്ച് താതൊരു വിവരവും ആർക്കും ലഭിച്ചിരുന്നില്ല.

അതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ പരപ്പന അ​ഗ്രഹാര പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി അന്വേഷണം പുരോ​ഗമിക്കുകയായിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കാണാതാവുന്നതിന്റെ തലേ ദിവസം യുവതി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഫോൺ സ്യുച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടേയും മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്