കേരളം

ആ അഞ്ചു കോടി മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക്; പള്ളിയിൽ പോയി വരുന്ന വഴി എടുത്ത ടിക്കറ്റിനു സമ്മാനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി പൂജ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 5 കോടി രൂപ കോട്ടയത്തെ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക്. മെഡിക്കല്‍ കോളജ് റോഡില്‍ കൊച്ചിവീട്ടില്‍ മെഡിക്കല്‍സ് ഉടമ എപി തങ്കച്ചനാണ് അഞ്ച് കോടി ലഭിച്ചത്. ആര്‍ഐ 332952 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

പള്ളിയില്‍ പോയി വരുന്നവഴിക്ക് ഏജന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൂജാ ബംപറിന്റെ രണ്ട് ടിക്കറ്റുകള്‍ എടുത്തതെന്ന് തങ്കച്ചൻ പറഞ്ഞു. 
സമ്മാനത്തുകയില്‍ ഒരുഭാഗം കുടമാളൂര്‍ പള്ളിക്കും ഒരു പങ്ക് മെഡിക്കല്‍ കോളജിലെ നിര്‍ധന രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 

ശിവശക്തി ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സി എസ് അംസുപാണ്ഡ്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കതിരേശന്‍ എന്ന ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)