കേരളം

സീറ്റ് വിഭജന ചര്‍ച്ച പതിനൊന്നിന് മുമ്പ് തീര്‍ക്കണം; തര്‍ക്കം വേണ്ട, എല്‍ഡിഎഫിന് സിപിഎം നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഘടകക്ഷികളമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം തീര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിര്‍ദേശം. ഒരാഴ്ചയ്ക്കകം സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കണമെന്നും സമിതി നിര്‍ദേശിച്ചു. 

പതിനൊന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് നിര്‍ദേശം. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. 

കഴിഞ്ഞ തവണ പതിനാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. നാല് സീറ്റ് സിപിഐയും രണ്ട് സ്വതന്ത്രരുമായിരുന്നു. ഇത്തവണ മുന്നണി വിപുലീകരിച്ച സാഹചര്യത്തില്‍ വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നേക്കും. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന് ജനതാദള്‍ ആവശ്യപ്പെട്ടേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം