കേരളം

കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തിയ രണ്ട് സുഹൃത്തുക്കള്‍ ഹൃദയാഘാതം മൂലം മരിച്ചു, സംഭവം സീതത്തോട്‌

സമകാലിക മലയാളം ഡെസ്ക്

സീതത്തോട്: ആങ്ങമുഴിയില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍. കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തി മൃതദേഹം കണ്ട് വീടിന് പുറത്തേക്ക് ഇറങ്ങവെ സുഹൃത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആദ്യം മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കവെ മറ്റൊരു സുഹൃത്തും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 

ഈറ്റ തടി ലോഡിങ് തൊഴിലാളികളായിരുന്ന ആങ്ങമുഴി വടക്കേചരുവില്‍ രവീന്ദ്രന്‍(53), മഠത്തിനേത്ത രവീന്ദ്രന്‍(60), പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ്(47) എന്നിവരാണ് മരിച്ചത്. ആങ്ങമുഴി വടക്കേചരുവില്‍ രവീന്ദ്രനാണ് ആദ്യം മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ രവീന്ദ്രന്‍ മരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മൃതദേഹം കാണുവാന്‍ എത്തിയ അയല്‍വാസിയായ ആങ്ങമുഴി മഠത്തിനേത്ത രവീന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വടക്കേചരുവില്‍ രവീന്ദ്രന്‍ മരിച്ചത് മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന അയല്‍ക്കാരനായ സന്തോഷാണ് ഇരുവര്‍ക്കും പിന്നാലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ രവീന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി