കേരളം

മൂന്നാറിലെ അനധികൃത നിർമാണം; ഹൈക്കോടതിയെ സമീപിക്കുമെന്ന് സബ് കലക്ടർ 

സമകാലിക മലയാളം ഡെസ്ക്

ദേവികുളം: ദേവികുളം സബ് കലക്ടർ രേണുരാജ് അഡീഷണല്‍ എജി രജിത്ത് തമ്പാനുമായി കൂടിക്കാഴ്ച നടത്തി. മൂന്നാറിലെ അനധികൃത നിർമാണങ്ങളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി. ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മെമ്പർമാർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടും.  ഹൈക്കോടതിയുടെ നിർദേശങ്ങൾ കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കും.

എന്‍ഒസി അനുമതി നേടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് 2010 ലെ കോടതി വിധിക്കെതിരാണ്. അതുകൊണ്ട് തന്നെ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെന്നാണ് സബ്കലക്ടര്‍ അഡീഷണല്‍ എജിക്ക് മുന്നില്‍ വച്ചിരിക്കുന്ന ആവശ്യം. 

എന്നാൽ ഇക്കാര്യം എജി പരി​ഗണിച്ചില്ല. കോടതിയലക്ഷ്യ നടപടികൾ എടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിലെ രണ്ട് വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ അഡീഷണല്‍ എജി വിഷയത്തില്‍ വിശദമായ നിയമപരമായ പരിശോധന നടത്തി. അതിന് ശേഷമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല