കേരളം

ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയത് മന:പൂര്‍വ്വം; ഇമാം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ രഹസ്യമൊഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് തളിക്കോട് ഇമാം ഷഫീക്ക് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ രഹസ്യമൊഴി. ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയത് ബോധപൂര്‍വ്വമാണെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് നേരത്തെ അനുമതി തേടിയിരുന്നു. 

നേരത്തെ പീഡനത്തിനിരയായ 15 വയസുകാരിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗികമായി ഉപദ്രവിച്ചു എന്നത് തെളിയിക്കാനാണ് വൈദ്യ പരിശോധനയെന്ന് പോലീസ് പറയുന്നു. കേസില്‍ ആരോപണവിധേയനായ നെടുമങ്ങാട് തളിക്കോട് ജമാത്ത് അംഗവും തളിക്കോട് ഇമാമുമായ ഷഫീക്ക് ഖാസിമി ഇപ്പോഴും ഒളിവിലാണ്. 

ഖ്വാസിമിക്ക് എതിരെ ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പെണ്‍കുട്ടി മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിക്കുന്നതെന്നായിരുന്ന പോലീസ് വാദം. കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ വകുപ്പ് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്!തത്. 

കഴിഞ്ഞയാഴ്ച്ചയാണ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് സ്വന്തം കാറിനുള്ളില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. തൊഴിലുറപ്പ് ജോലിക്ക് എത്തിയവരാണ് പീഡനശ്രമം തടഞ്ഞത്. ഇമാമിന് എതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്റര്‍ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ്കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു