കേരളം

ലോഡ്ജിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: കായിക അധ്യാപകന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ പിടിയില്‍. തൊടുപുഴ നഗരത്തിനു സമീപമുള്ള പഞ്ചായത്തിലെ സ്വകാര്യ സ്‌കൂള്‍ കായിക അധ്യാപകനാണ് പിടിയിലായത്. കോടിക്കുളം സ്വദേശി സോയുസ് ജോര്‍ജിനെയാണ്  പൊലീസ്  അറസ്റ്റ് ചെയ്തത്.

പീഡനം സംബന്ധിച്ച് 12 കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.സകൂളില്‍ നിന്നും ആണ്‍കുട്ടികളെ തൊടുപുഴ നഗരത്തിലെ ഒരു ലോഡ്ജിലെത്തിച്ചും, മറ്റ് സ്ഥലങ്ങളില്‍ വച്ചും  പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും ദൃശ്യങ്ങള്‍  മൊബൈലില്‍ പകര്‍ത്തി ലാപ്‌ടോപ്പില്‍ സേവ് ചെയ്ത്  വരികയായിരുന്നു. പീഡനം സംബന്ധിച്ച് 12 കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലായിരുന്ന ഇയാളെ തെളിവെടുപ്പിനായി  പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍ നിന്നു ലഭിച്ച  ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍  പീഡനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍  കണ്ടെത്തി. 

4 വര്‍ഷത്തോളമായി സമാനമായ രീതിയില്‍ പീഡനം നടത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. ദൃശ്യങ്ങള്‍ കാട്ടി കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്. 13 വയസില്‍ താഴെയുള്ള 6 കുട്ടികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയതായാണ് കണ്ടെത്തിയത്.  മൊബൈലും ലാപ്‌ടോപ്പും   കൂടുതല്‍ പരിശോധിച്ചു വരികയാണെന്ന്  പൊലീസ്  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്