കേരളം

സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മര്‍ദ്ദം; വെള്ളാപ്പള്ളിയുടെ അഭിപ്രായം ബിഡിജെഎസിന്റെത് അല്ലെന്ന് തുഷാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിയുമായി സീറ്റ് ധാരണയില്‍ എത്തിയതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുമായുളള ചര്‍ച്ചയിലാണ് തീരുമാനം. സീറ്റുകള്‍ ഏതൊക്കെയാണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന് ബിഡിജെഎസ് സംസ്ഥാനസമിതി യോഗം തീരുമാനിക്കും. ബിജെപിയുമായി ഭിന്നതയില്ല. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം എസ്എന്‍ഡിപി യോഗത്തിന്റെതാണെന്നും ബിഡിജെഎസിന്റെതല്ലെന്നും തുഷാര്‍ പറഞ്ഞു. പിഎസ് ശ്രീധരന്‍പിള്ള, പികെ കൃഷ്ണദാസ്, സുഭാഷ് വാസു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചാലക്കുടി, ആറ്റിങ്ങല്‍, എറണാകുളം, പാലക്കാട് എന്നീ ആറ് സീറ്റുകളാണ ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഇതില്‍ ആറ്റിങ്ങള്‍ ഒഴികെയുള്ള സീറ്റുകളില്‍ ഏകദേശ ധാരണയായി.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഈ കാര്യത്തില്‍ തുഷാറോ, ബിഡിജെഎസോ തീരുമാനമെടുത്തിട്ടില്ല. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകരുതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു