കേരളം

രക്തസാക്ഷിയുടെ വീട്ടില്‍ പൊട്ടിക്കരഞ്ഞു കെപിസിസി പ്രസിഡന്റ്; വികാര നിര്‍ഭരം ഈ രംഗങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. ഇരുവരുടെയും വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

ഇതിനിടെ ശരത്തിന്റെ വീട്ടിലെത്തിയ മുല്ലപ്പളളി വീട്ടുകാരുടെ ദുഃഖത്തില്‍ വിങ്ങിപ്പൊട്ടി. ദുഃഖം താങ്ങാനാവാതെ നിലത്തു വീണ് കരയുകയായിരുന്ന ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പളളി നിയന്ത്രണം വിട്ട് കരഞ്ഞത്. കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.

കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.   മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'