കേരളം

പീതാംബരന്റെ വീടിന് നേരെ ആക്രമണം; വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു, കാര്‍ തല്ലിത്തകര്‍ത്തു; വീട്ടുകാരെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്; പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അയ്യങ്കാവ് വീട്ടില്‍ പീതാംബരന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് ആക്രമിച്ച് കയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീടിന് മുന്നില്‍ കിടന്നിരുന്ന കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു. പീതാംബരന്റെ കുടുംബത്തെ തറവാട്ട് വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ഇന്നലെയാണ് ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് ആക്രമിച്ച് കയറിയത്. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും വെട്ടി നശിപ്പിക്കുകയും വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റുമെല്ലാം പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും ചെയ്തു. വീടിന്റെ ഒരുഭാഗവും ഒഴിയാത്ത രീതിയിലാണ് നശിപ്പിച്ചത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. 

കൊലപാതകം നടന്നതിനുശേഷം പ്രദേശത്ത് ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. വ്യാപാരസ്ഥാപനങ്ങളും വീടും ബീഡിക്കമ്പനിയുമുള്‍പ്പെടെ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളില്‍ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും