കേരളം

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞു ; സഹോദരി ഭയന്നുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പുതുവല്‍സരദിനത്തില്‍ പുലര്‍ച്ചെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടെറിഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സഹോദരി ഭയന്നു മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന, അമ്പാട്ടുകാവ് ചിറ്റേത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയുടെ മകള്‍ ബേബി(48)യാണ് മരിച്ചത്. ഇവരുടെ സഹോദരനും എടത്തല പൊലീസ് സ്റ്റേഷനിലെ ഡ്രൈവറുമായ കമലാസനന്റെ വീട്ടിലേക്കാണ് അക്രമികള്‍ ഗുണ്ടെറിഞ്ഞത്. 

കമലാസനന് ഒപ്പം കഴിഞ്ഞിരുന്ന ബേബി, ഗുണ്ട് പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നുവിറച്ച് കട്ടിലില്‍ നിന്നും വീണിരുന്നു. ഈ സമയത്ത് കമലാസനന്‍ ഡ്യൂട്ടിയിലായിരുന്നു. കുമ്പളാംപറമ്പ് സ്വദേശികളായ ചിലരുടെ പേര് സൂചിപ്പിച്ച് ആലുവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബേബിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു