കേരളം

ആലപ്പാട്ടെ ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ല; പ്രതിഷേധം കനക്കുന്നതിനിടെ സമരക്കാരെ തള്ളി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

കരുനാഗപ്പള്ളി: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായി വരുന്നതിന് ഇടയില്‍, ഖനനം പൂര്‍ണമായും നിര്‍ത്തണം എന്ന സമരക്കാരുടെ ആവശ്യം തള്ളി കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍. ഖനനം പൂര്‍ണമായും നിര്‍ത്തുക പ്രായോഗികമല്ലെന്നാണ് എംഎല്‍എയുടെ നിലപാട്. 

എന്നാല്‍, കടലില്‍ നിന്നുമുള്ള ഖനനം അടിയന്തരമായി നിര്‍ത്താന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പാട് സംരക്ഷിക്കപ്പെടണം. സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ഖനനം പൂര്‍ണമായും നിര്‍ത്തുക എന്ന അവരുടെ ആവശ്യത്തോട് യോജിക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ തേടുമെന്ന് എംഎല്‍എ വ്യക്തമാക്കി. 

കരിമണല്‍ ഖനനത്തിന് എതിരായ സമരം അനാവശ്യമാണെന്ന നിലപാടാണ് ഐആര്‍ഇയിലെ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുകയാണ് സമരക്കാരുടെ ലക്ഷ്യമെന്നും തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍